Monday 29 December 2014

ന്യൂയോര്‍ക്കുകവികള്‍ എന്നറിയപ്പെടുന്ന ഗ്രൂപ്പിലെ കവിയും നാടകകൃത്തും പ്രൊഫസ്സറുമായ കെന്നത്ത് കോച്ചിന്റെ 1961 ലെ  ഒരു കവിത ഇതാ:

എന്നെന്നേക്കുമായി

ഒരുദിവസം നാമങ്ങള്‍ തെരുവില്‍ കൂട്ടം കൂടി നില്ക്കുകയായിരുന്നു.
കറുത്ത സൗന്ദര്യവുമായി ഒരു വിശേഷണം തൊട്ടടുത്തുകൂടെ കടന്നുപോയി
നാമങ്ങള്‍ തരിച്ചുനിന്നു, നീങ്ങി, മാറി .
പിറ്റേദിവസം ഒരു ക്രിയ ഓടിവന്നു ഒരു വാക്യം സൃഷ്ടിച്ചു .
ഓരോ വാക്യവും പറയുന്നത് ഒന്നുതന്നെ-ഉദാഹരണത്തിന് ,
'വിശേഷണംഅടുത്തുകൂടി കടന്നുപോയത് ഒരു ഇരുണ്ട, മഴയുള്ള ദിവസമായിരുന്നെങ്കിലും
പച്ചയും ഫലപ്രദവുമായ ഈ ഭൂമിയില്‍നിന്ന് ഞാന്‍ ഇല്ലാതാകുംവരെ
അവളുടെ മുഖത്തെ വിമലവും മധുരവുമായ ഭാവം  ഞാന്‍ ഓര്‍ത്തിരിക്കും'
അല്ലെങ്കില്‍,'ദയവായി ജനല്‍ അടയ്ക്കുമോ ആന്‍ഡ്രൂസ് ?'
അതുമല്ലെങ്കില്‍ ഉദാഹരണത്തിന് ,
'നന്ദി; ജനല്‍പ്പടിയിലുള്ള പാത്രത്തിലെ പിങ്കുനിറമുള്ള പുഷ്പങ്ങള്‍
അടുത്ത ദിവസങ്ങളില്‍ സമീപത്തെ ബോയ്‌ലര്‍ഫാക്ടറിയുടെ ചൂടിന്റെ ഫലമായി
ഇളം മഞ്ഞയായി മാറിയിട്ടുണ്ട് '
വസന്തകാലത്ത് വാക്യങ്ങളും നാമങ്ങളും പുല്ലില്‍ നിശ്ശബ്ദരായി കിടന്നു.
അവിടെയുമിവിടെയും നിന്ന്  ഒരു ഒറ്റയാന്‍ സംയോജകാവ്യയം
വിളിച്ചു പറയും'ഉം! , എന്നാല്‍ ! '
എന്നാല്‍, വിശേഷണം പ്രത്യക്ഷപ്പെട്ടില്ല
വാക്യത്തിനകത്ത് .വിശേഷണം വിനഷ്ടമായതുപോലെ
നിന്റെ കണ്ണില്‍, കാതില്‍ മൂക്കില്‍, തൊണ്ടയില്‍
ഞാന്‍ വിനഷ്ടമായിരിക്കുന്നു.
ഒറ്റ ചുംബനം കൊണ്ട് നീ എന്നെ മന്ത്രത്താലെന്നപോലെ വശീകരിച്ചു കളഞ്ഞു.
ഇനി ഒരിക്കലും അത് ഇല്ലാതാക്കാന്‍ സാധ്യമല്ല
ഭാഷയുടെ നശീകരണം സംഭവിക്കുന്നത് വരെയും.

Friday 26 December 2014

ഇന്ന്  മയാ എയ്ഞ്ജലോവിനെ (1928-2014)പരിചയപ്പെടുത്തുന്നു.ഇവര്‍ കറുത്ത വര്‍ഗക്കാരിയായ അമേരിക്കന്‍ എഴുത്തുകാരി.മുപ്പതിലധികം ബഹുമതി ബിരുദങ്ങളും 1971 ലെ പുലിറ്റ്‌സര്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്.വര്‍ണ- ലിംഗവിവേചനങ്ങള്‍ക്കെതിരെ ജീവിതം നിരന്തര സമരമാക്കിയ ധീര വനിത. ചുറുചുറുക്കും തന്റേടവും പ്രസാദാത്മകത്വവും കൊണ്ടു ശ്രദ്ധേയമായ ജീവിതവും  രചനകളും. കൂട്ടിലിട്ട കിളി പാടുന്നതെന്തുകൊണ്ട് എന്നെനിക്കറിയാം എന്നാണ് ആത്മകഥയുടെ പേര്. അതേ പേരിലുള്ള കവിതയുമുണ്ട് . പരിഭാഷ ഏതാണ്ടിങ്ങനെ:

കൂട്ടിലിട്ട കിളി പാടുന്നതെന്തുകൊണ്ട് എന്നെനിക്കറിയാം
കവി: മയാ എയ് ഞ്ജലോ
പരിഭാഷ:കെ.രാമചന്ദ്രന്‍

സ്വതന്ത്രനായ കിളി കാറ്റിന്‍പുറത്തേറി
ചാടിച്ചാടി നടക്കുന്നു.
താഴോട്ടൊഴുകുന്ന അരുവിയില്‍
ഒഴുക്ക് അവസാനിക്കുംവരെ പൊങ്ങിക്കിടക്കുന്നു .
അസ്തമയത്തിന്റെ ചെങ്കതിരുകളില്‍
ചിറകുകള്‍ മുക്കിയെടുക്കുന്നു .
ആകാശങ്ങളില്‍ അവകാശം സ്ഥാപിക്കാന്‍ ധൈര്യം കാട്ടുന്നു.

എന്നാല്‍, ഇടുങ്ങിയ കൂട്ടിനുള്ളില്‍ നടന്നു തിരിയുന്ന കിളിക്ക്
രോഷത്തിന്റെ അഴികളിലൂടെ ഏതെങ്കിലും കാഴ്ച ലഭിക്കുന്നത് അപൂര്‍വമാണ്
അവന്റെ ചിറകുകള്‍ ബന്ധിച്ചിരിക്കുന്നു
അവന്റെ കാലുകള്‍ വരിഞ്ഞുകെട്ടിയിരിക്കുന്നു
അവന്‍ തൊണ്ട തുറക്കുന്നത് പാടാനാണ് .

കൂട്ടിലിട്ട കിളി പാടുന്നത് ഭയത്തോടെയും
വിറയ്ക്കുന്ന ശബ്ദത്തിലുമാണ്.
അറിയപ്പെടാത്തവയെങ്കിലും,
ഇപ്പോഴും മോഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് .
അവന്റെ രാഗം അകലെ കുന്നുകളിലും കേള്‍ക്കാം
കാരണം,കൂട്ടിലിട്ട കിളി
സ്വാതന്ത്ര്യത്തെക്കുറിച്ചാണ്   പാടുന്നത്                          

സ്വതന്ത്രനായ കിളി മറ്റൊരു കുളിര്‍കാറ്റിനെക്കുറിച്ചാണ് ചിന്തിക്കുന്നത്
മരങ്ങളുടെ ഉച്ഛ്വാസത്തിലൂടെ മന്ദം കടന്നുവരുന്ന കച്ചവടക്കാറ്റുകളെക്കുറിച്ചാണ് .
പ്രഭാതത്തിലെ പ്രകാശിക്കുന്ന  പുല്‍ത്തകിടിയില്‍ കാത്തിരിക്കുന്ന
തടിയന്‍ പുഴുക്കളെക്കുറിച്ചാണ്  .
ആകാശത്തെ അവന്‍ സ്വന്തമെന്നു വിളിക്കുന്നു .

എന്നാല്‍, കൂട്ടിലിട്ട കിളി നില്ക്കുന്നത് സ്വപ്നങ്ങളുടെ ശവപ്പറമ്പിലാണ്
അവന്റെ നിഴല്‍ നിലവിളിക്കുന്നത് ഒരു ദുസ്വപ്നത്തിലെ കരച്ചിലാണ്
അവന്റെ ചിറകുകള്‍ ബന്ധിച്ചിരിക്കുന്നു
അവന്റെ കാലുകള്‍ വരിഞ്ഞുകെട്ടിയിരിക്കുന്നു
അവന്‍ തൊണ്ട തുറക്കുന്നത് പാടാനാണ് .

കൂട്ടിലിട്ട കിളി പാടുന്നത് ഭയത്തോടെയും
വിറയ്ക്കുന്ന ശബ്ദത്തിലുമാണ്.
അറിയപ്പെടാത്തവയെങ്കിലും,
ഇപ്പോഴും മോഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് .
അവന്റെ രാഗം അകലെ കുന്നുകളിലും കേള്‍ക്കാം .
കാരണം, കൂട്ടിലിട്ട കിളി
സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പാടുന്നത്

Thursday 25 December 2014

എല്ലാർക്കുമൊപ്പം തനിച്ച് 

കവി: ചാൾസ് ബുക്കൊവ്സ്കി
പരിഭാഷ:കെ.രാമചന്ദ്രൻ


മാംസം അസ്ഥിയെ പൊതിയുന്നു
അകത്തു അവർ ഒരു മനസ്സിനെ ,
ചിലപ്പോൾ ആത്മാവിനെ നിക്ഷേപിക്കുന്നു.
സ്ത്രീകൾ ചുമരിൽ കൊച്ചുപാത്രങ്ങൾ എറിഞ്ഞുടയ്ക്കുന്നു
പുരുഷന്മാർ അമിതമായി മദ്യപിക്കുന്നു  .
ആരും ആ ഒന്ന് കണ്ടെത്തുന്നില്ല.
മെത്തയിലേക്കും പുറത്തേക്കും ഇഴഞ്ഞിഴഞ്ഞു
അതിനെ തേടിക്കൊണ്ടിരിക്കുന്നു.
മാംസം അസ്ഥിയെ പൊതിയുന്നു
മാംസം മാംസത്തിൽ കവിഞ്ഞ ഒന്നിനെ
തേടുകയാണ് .
കണ്ടുകിട്ടാൻ ഒരു സാധ്യതയുമില്ല
നമ്മളെല്ലാം ഒരേ വിധിയുടെ
കെണിയിൽ അകപ്പെട്ടുപോയവരാണ്
ആരും ആ ഒന്ന്
ഒരിക്കലും കണ്ടെത്തുന്നില്ല.
നഗരത്തിലെ ചവറ്റുകൂനകൾ നിറയുന്നു
പാഴ്വസ്തുശേഖരണശാലകൾ നിറയുന്നു
ഭ്രാന്താലയങ്ങൾ നിറയുന്നു
ആശുപത്രികൾ നിറയുന്നു
ശ്മശാനങ്ങൾ നിറയുന്നു
വേറെ യാതൊന്നും
നിറയുന്നില്ല.


Wednesday 24 December 2014

ഇതാ വേറൊരു ബുക്കൊവ്സ്കിക്കവിത

P\§tfm, AÃ
Ihn: NmÄkv _ps¡mhvkvIn
]cn`mj:sI.cmaN{µ³

BÝcyw Xs¶! Adpapjn¸·mcpw H«pw {]tNmZ\anÃm¯hcpw
A\pIcn¡p¶hcpamb BfpIfpsS \nÝbZmÀVyw 
hntijns¨m¶pw kw`hn¡mbvabv¡p e`n¡p¶ Xo£vWamb IrXÚX
AhÀ¡p Hcn¡epw \ãs¸Sp¶nÃ.,
H¨pIfpsS ^enXw tI«v Nncn¡m\pw AhÀ ad¡p¶nÃ.
A\p`qXnIsf shÅwtNÀ¯p t\À¸n¡p¶Xns\¡pdn¨pÅ Hcp ]T\sa¶\nebv¡v
GXp ^tdmhnsâbpw hnesI« hn¯pIÄ  AhÀ ]pds¯Sp¸n¡pw
Sm¸pIfneqsS shÅw Cänäphogp¶Xnsâ hnckXbmWv
kwKoX¯n AhÀ¡nãw
{]Wb¯nepw ssewKnIXbnepw AhÀ A\tym\yw Cãs¸Sp¶p
A§ns\ {]iv\w k¦oÀWam¡p¶p;
hnesI« e£y§fnsebv¡v
(Ah\hs\¡pdn¨pÅ kwibtaXpanÃmsX )
kz´w hyÀ°Xsb sXmSp¯phnSm³ Ahcp]tbmKn¡p¶ DuÀPw
NmWIwt]mse
at\mÚamWv..
t\mhepIÄ,Ip«nIÄ,acWw
s\Spw]mXIÄ,\Kc§Ä,bp²§Ä,k¼¯v,Zmcn{Zyw,cm{ãob¡mÀ
ChsbÃmw AhÀ Dev]mZn¸n¡p¶p ;
{]Xm]{]IS\¯nsâ ]mgv]c¸pIÄ;
temIs¯apgph³ hr¯nsI« _m³tUPpIÄsIm­v
s]mXnbp¶Xpt]msebmWnXv.
cm{Xn sshIpt¼mÄ \S¡p¶Xv D¯aamWv .
Xn¦fmgvNIfnepw sNmÆmgvNIfnepw am{Xw
hym]mcw \S¯p¶XmWv D¯aw.
Hcp sIm¨papdnbnÂ
XncioeIÄ Xmgv¯n
Im¯ncn¡p¶XmWv D¯aw..
Gähpw iàcmb ]pcpj·mÀ hfsc¡pd¨p am{Xw.
Gähpw iàcmb kv{Xo-Ifpw, X\n¨mWv acn¡p¶Xv.

Monday 22 December 2014



ദിവസേന ഓരോ കവിത പരിചയപ്പെടുത്താ ആഗ്രഹമുണ്ട്; കുറഞ്ഞത്‌ ആഴ്ചയി ഒന്നെങ്കിലും.ഇന്ന് ബുക്കൊവ്സ്കിയുടെ ഒരു കവിത പരിചയപ്പെടുത്തുന്നു.

ചാൾസ് ബുക്കൊവ്സ്കി (1920- 1994 )ജർമനിയിൽ ജനിച്ച അമേരിക്കൻ കവി . ദരിദ്രരായ അമേരിക്കക്കാരുടെ സാധാരണ ജീവിതത്തെക്കുറിച്ച് ധാരാളം കവിതകളെഴുതി .’Dirty realism’എന്ന പ്രസ്ഥാനത്തിൽ ഈ കവിയെ ഉള്പ്പെടുത്തുക പതിവുണ്ട്.അദ്ദേഹത്തിന്റെ 'യുദ്ധവും സമാധാനവും'എന്ന കവിതയുടെ മലയാളപരിഭാഷ ഇവിടെ കൊടുക്കുന്നു.
2014 ഡിസംബര് 23

യുദ്ധവും സമാധാനവും
കവി: ചാൾസ് ബുക്കൊവ്സ്കി
പരിഭാഷ:കെ.രാമചന്ദ്രൻ

യഥാത്ഥ ദുഃഖാനുഭവത്തെക്കുറിച്ച്  
എഴുതുക പ്രയാസമാണ്
അത് നിങ്ങളെ പിടിച്ചു ഞെരിക്കുമ്പോ
മനസ്സിലാക്കാ അസാദ്ധ്യമാണ്.
നിങ്ങ ഭയന്ന് വിറച്ച് എന്ത് ചെയ്യണമെന്നറിയാതെ
അടങ്ങിയിരിക്കാനോ അനങ്ങാനോ കഴിയാതെ
മാന്യമായി ഭ്രാന്തുപിടിക്കാന്പോലുംകഴിയാതെ.
ഒടുവി സ്വസ്ഥത കൈവരുമ്പോ
അനുഭവത്തെ നിങ്ങൾക്കു  വിലയിരുത്താ കഴിയും
ഇത് സംഭവിച്ചത് മറ്റാക്കോ ആണെന്നാണപ്പോ തോന്നുക
ഇപ്പോ നിങ്ങളുടെ അവസ്ഥ നോക്കൂ:
ശാന്തം.
നിസ്സംഗം.
ഇപ്പോ നിങ്ങ
നഖം വെട്ടിക്കൊണ്ട്‌
മേശവലിപ്പി സ്റ്റാമ്പുക പരതിക്കൊണ്ട്‌
ഷൂവിന് പോളിഷിട്ടുകൊണ്ട്
അല്ലെങ്കി വൈദ്യുതി ബി അടച്ചുകൊണ്ട്‌:
ജീവിതം മൃദുവായ ഒരു മുഷിപ്പ് തന്നെയാണ്;
അല്ല താനും.



കാലഘട്ടത്തിന്റെ കിടാങ്ങൾ

കവി:വിസ്ലാവ സിംബോർസ്ക; പോളണ്ട്

പരിഭാഷ:കെ.രാമചന്ദ്രൻ
നമ്മ കാലഘട്ടത്തിന്റെ കിടാങ്ങളാണ്.

കാലഘട്ടം രാഷ്ട്രീയമാണ്.

രാവും പകലുമുള്ള എന്റെ എല്ലാ കാര്യങ്ങളും,

രാവും പകലുമുള്ള നിങ്ങളുടെ എല്ലാ കാര്യങ്ങളും,

രാഷ്ട്രീയകാര്യങ്ങ തന്നെയാണ്.



നിങ്ങള്ക്ക് വേണമെങ്കിലും വേണ്ടെങ്കിലും,

നിങ്ങളുടെ ജീനുകക്കുള്ളതു  രാഷ്ട്രീയ ഭൂതകാലമാണ്,

നിങ്ങളുടെ തൊലിയ്ക്കു രാഷ്ട്രീയ നിറമാണ്,

കണ്ണുകക്ക്‌ രാഷ്ട്രീയ നിറമാണ്.

നിങ്ങ പറയുന്നത് പ്രതിദ്ധ്വനിക്കുന്നു,

നിങ്ങ പറയാത്തതും രാഷ്ട്രീയപ്രാധാന്യമുള്ളതുതന്നെയാണ്.



പാടത്തുകൂടെ നിങ്ങ വരുമ്പോ,

രാഷ്ട്രീയമണ്ണില്

രാഷ്ട്രീയചുവടു വച്ചാണ് നിങ്ങ  നടക്കുന്നത്



അരാഷ്ട്രീയകവിതകളും രാഷ്ട്രീയമാണ്,

ആകാശത്ത് ഇപ്പോ ഒരു ചന്ദ്രനുണ്ട്‌

അത്  ഇനിമേ ചന്ദ്രനെപ്പോലെയല്ല.



വേണമോ വേണ്ടയോ എന്നതാണ് പ്രശ്നം.

പ്രിയപ്പെട്ടവളെ, എന്തൊരു പ്രശ്നമാണിത്,ഒരു സൂചന തരു.

ഒരു രാഷ്ട്രീയ പ്രശ്നം.



രാഷ്ട്രീയമായ അഥം ആര്ജിചെടുക്കണമെങ്കി

നിങ്ങ മനുഷ്യ തന്നെ ആയിരിക്കണമെന്നില്ല.

പെട്രോളിയമോ, കാലിതീറ്റയോ

അസംസ്ക്രുതവസ്തുവോ ആയാലും മതി.

മാസങ്ങളോളം വിവാദമുണ്ടാക്കിയ

വെറും ഒരു സമ്മേളനമേശയുടെ രൂപമായാലുംമതി.



ഇതിനിടയ്ക്ക്, ആളുകള് കൊല്ലപ്പെട്ടിരുന്നു.

മൃഗങ്ങള് ചത്തുപോയിരുന്നു,

വീടുകള്ക്ക് തീ വെച്ചിരുന്നു,

പാടത്തു കാട് കയറിയിരുന്നു,

വിദൂരമായ ഏതോ
രാഷ്ട്രീയംകുറഞ്ഞ കാലഘട്ടങ്ങളിലെന്നപോലെ.