Tuesday 22 September 2015

ഖസാക്കിന്‍റെ ഇതിഹാസം നാടകമാക്കിയപ്പോള്‍

കെ. രാമചന്ദ്രന്‍ ; പയ്യനൂര്‍

ദൃശ്യപരമ്പരകളുടെ അയത്നലളിതവുംനൈസര്‍ഗികവുമായപ്രവാഹംകൊണ്ട്ചലച്ചിത്രത്തെപ്പോലും വെല്ലുന്ന വിധത്തില്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്നഒരു നാടകാവിഷ്കാരമാണ്ഖസാക്കിന്‍റെ ഇതിഹാസത്തെ ആസ്പദമാക്കിദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത്, തൃക്കരിപ്പൂരില്‍ അവതരിപ്പിച്ച അതിന്‍റെ രംഗഭാഷ്യത്തിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്.ചടുലവും  ഓരോ
ചുവടുംനിയന്ത്രിതവും എന്നാല്‍ അതേസമയംഅത്യധികം സ്വഭാവികതയോടെചിട്ടപ്പെടുത്തിയതും ആയ ചലനങ്ങളാണ് അഭിനേതാക്കള്‍ തന്മയത്വത്തോടെരംഗത്ത് അവതരിപ്പിക്കുന്നത്‌: അള്ളാപ്പിച്ചാമൊല്ലാക്ക,മുങ്ങാങ്കോഴി,പുക്കുച്ചന്‍‍,നൈജാമലി,കാഞ്ഞന്‍ പൂജാരി,കാലിയാര്‍ , ആബിദ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ പ്രത്യേക പരാമര്‍ശവും അഭിനന്ദനവും അര്‍ഹിക്കുന്നു.വിദഗ്ധവും പ്രതിഭാ സമ്പന്നവുമായ ആവിഷ്കാര രീതികളിലൂടെ, ഒരു ദൃശ്യാനുഭവം എന്ന നിലയില്‍ ,വലിയ നടുമുറ്റത്തെ ഓര്‍മിപ്പിക്കുന്ന,പ്രേക്ഷകരുടെ നടുവിലെ വിശാലമായ രംഗവേദിയില്‍ ‍,അനാവൃതമാവുന്നത് ഓ വി വിജയന്‍റെ നോവലിലെ മിത്തുംയാഥാര്‍ത്ഥ്യവും കൂടിക്കുഴഞ്ഞ ഖസാക്കിലെ വൈവിദ്ധ്യമാര്‍ന്ന ജീവിതംതന്നെയാണ്.കാഴ്ച്ചകളോരോന്നും തികച്ചും യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കുന്ന വിധത്തില്‍ തന്നെ യാണ് അവതരിപ്പിക്കപ്പെട്ടത്.എല്ലാ അര്‍ത്ഥത്തിലും  അഭിനന്ദനീയമായ ഒരു ഉദ്യമം തന്നെയാണ് ഈ നാടകപ്രവര്‍ത്തകര്‍
നടത്തിയിട്ടുള്ളത്.കൂട്ടായ അഭിനയവുംഅവതരണവും ടീം വര്‍ക്കുംകൊണ്ട് പ്രശംസനീയമായിരുന്നു നാടകം.

ഭൂമി ,വെള്ളം, തീ, വായു, ആകാശം എന്നിങ്ങനെയുള്ള പഞ്ചഭൂതാത്മകമായ  ഭൌതിക പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങളെ സമഞ്ജസമായി  സമ്മേളിപ്പിച്ചും പ്രതീകവത്കരിച്ചും ആണ് പ്രമേയം വികസിക്കുന്നത്.വിശേഷിച്ചും മണ്ണുമായുള്ള ബന്ധംഒട്ടേറെ വൈകാരിക തലങ്ങളിലെയ്ക്ക് പ്രേക്ഷകനെ വഹിച്ചു കൊണ്ടുപോകുന്ന ഒരു 'മോടിഫ്‌'' തന്നെയായി അവതരണത്തിലുടനീളം ശ്രദ്ധ  നേടുന്നു.അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മണ്ണില്‍ കിടന്നുരുണ്ടുംമണ്ണ് മാന്തിയും ചളിയില്‍ പുതഞ്ഞും കഥാപാത്രങ്ങള്‍ പങ്കുവയ്ക്കുന്ന അനുഭവം മണ്ണിനോടുള്ള മനുഷ്യന്‍റെ നഷ്ടപ്പെട്ടുപോയ നാഭീനാളബന്ധതിന്റെ പുനരാവാഹനം തന്നെ ആയി മാറുന്നുണ്ട്. കൃഷി,  മീന്‍പിടുത്തംതുടങ്ങിയനാടന്‍ ജീവിതശൈലികളെ ഈ  നാടകംപുനരാനയിക്കുകയും, അത് വിഷാദം കലര്‍ന്ന ഒരുതരം  ഗൃഹാതുരത്വത്തിലേക്ക് മദ്ധ്യവയസ്സുകഴിഞ്ഞ പ്രേക്ഷകരെയെന്കിലും
കൊണ്ടുപോവുന്നിടം വരെ ചെന്നെത്തുകയും ചെയ്യുന്നു.മണ്ണില്‍ നിന്നുള്ള  തുടക്കവും മണ്ണിലേക്കുള്ള മടക്കവും മണ്ണ്പ്രതിനിധാനംചെയ്യുന്നപ്രതീകാത്മകമൂല്യങ്ങളുംനാടകത്തില്‍ആവര്‍ത്തിക്കപ്പെടുന്നത് പ്രമേയപരമായി  അര്‍ത്ഥപൂര്‍ണ്ണമാണ് താനും.തീയും പുകയും വെടിമരുന്നും തൂക്കവുംഎല്ലാം  ഭ്രമാത്മകതയുടെയുംഫാന്റസിയുടെയുംഅംശങ്ങള്‍ക്കുംപഴയകാലത്തെഉള്‍നാടന്‍ചുറ്റുപാടുകള്‍ക്കും
അനുസൃതമായിസമര്‍ത്ഥമായിസന്നിവേശിപ്പിച്ചിട്ടുണ്ട് എന്നതും എടുത്തുപറയണം.ഉള്‍ക്കാമ്പുള്ള ഒരു സ്വതന്ത്രദൃശ്യ വ്യാഖ്യാനമാണ് ദീപന്‍ ശിവരാമനും സംഘവും നോവലിന് നല്കിയിട്ടുള്ളത്.

ഇത്രയും അതിന്‍റെ സംവിധാന-അവതരണമികവിനെക്കുറിച്ചുനിറഞ്ഞമനസ്സോടെപറയുമ്പോഴും, അടിസ്ഥാനപരമായചിലആന്തരികദൗര്‍ബല്യങ്ങള്‍ചൂണ്ടിക്കാട്ടാതിരിക്കാന്‍നിര്‍വാഹമില്ല.വിചിത്രവും
അനന്യവുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്,ഓ .വി. വിജയന്‍റെ നോവല്‍അസ്തിത്വ വാദ ദര്‍ശനത്തില്‍ അഭിരമിക്കുന്ന,മരണമുള്‍പ്പെടെഎന്തിനോടുംഏതാണ്ടൊരു നിസ്സംഗഭാവം പുലര്‍ത്തുന്ന, രവി എന്ന നായകകഥാപാത്രത്തിന്‍റെആവിഷ്കാരം സാധിച്ചെടുക്കുന്നത് ഭാഷയുടെ സമര്‍ത്ഥവുംസവിശേഷവുമായ പ്രയോഗത്തിലൂടെയാണ്. 'നാടകീയം' എന്നോ 'സംഘര്ഷാത്മകം' എന്നോ വിളിക്കാവുന്ന അംശം നോവലില്‍ വളരെ  കുറവാണ്.അതുകൊണ്ടുതന്നെ പ്രസ്തുത നോവലിന്റെആവിഷ്കാരംനാടകത്തിന്റെപിരിമുറുക്കംകൈവരിക്കുമോഎന്ന്സംശയമുണ്ട്‌.
വായനക്കാരില്‍ നോവല്‍സൃഷ്ടിക്കുന്ന ഉദ്വിഗ്നതകളും,ഉത്കണ്ഠകളുംവിഷാദാത്മക ജീവിത ദര്‍ശനവും-ഇതൊക്കെ ഭാഷയുടെ വിദഗ്ദ്ധവിനിയോഗത്തിലൂടെയാണ് മുഖ്യമായുംസാധിക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചു-അതേ തീവ്രതയോടെ നാടകത്തില്‍പ്രകടിപ്പിക്കാന്‍ പ്രയാസമുണ്ട്; അങ്ങിനെ പ്രകടിപ്പിക്കാനുള്ള ശ്രമമാകട്ടെ,നാടകത്തെ ദുര്‍ഗ്രഹമോ വിരസമോ ആക്കാനും ഇടയുണ്ട്.ഇത് നാടകരൂപംനേരിടുന്ന ഒരു വെല്ലുവിളിയാണ്.

ശവമെടുത്തുള്ള യാത്രകള്‍ ‍,ശവദാഹം, ശ്മശാനത്തിലെ മരണാനന്തര ചടങ്ങുകള്‍,രംഗത്ത് വച്ചുള്ള കുളി,വസ്ത്രം മാറ്റല്‍ ‍, അലക്കല്‍,ഊണ്കഴിക്കല്‍അനുഷ്ഠാനങ്ങള്‍തുടങ്ങിയവ
ആവശ്യത്തിലധികം നീണ്ടുപോവുകയോആവര്‍ത്തിക്കുകയോ ചെയ്തു.അവ ചുരുക്കുകയോ സൂചനകളിലൂടെ വീണ്ടുംവേണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയോ ചെയ്യാവുന്നതേ ഉള്ളൂ. പ്രേക്ഷകര്‍ക്ക്ഒന്നും ഊഹിക്കാനോ, സങ്കല്പിക്കാനോ,വ്യാഖ്യാനിക്കാനോ ഇട നല്‍കാതെഎല്ലാം വിശദമായും വ്യക്തമായും കാണിച്ചു തരുന്നു എന്നത് നാടകത്തിന്റെ ശക്തിയോ അതോ ദൌര്‍ബല്യമോ?നാടകത്തോടൊപ്പംഅതിനുഅനുപൂരകമായിസ്ക്രീനിലൂടെപ്രക്ഷേപിച്ചമിക്കദൃശ്യങ്ങളും
അധികപ്പറ്റോകലാപരമായിപ്രത്യേകിച്ചൊരുധര്‍മവുംനിറവേറ്റാനില്ലാത്തതോആയാണ്അനുഭവപ്പെട്ടത്
ഉദാഹരണത്തിന്,കിണറ്റില്‍വീണുമരിച്ചുഎന്നകാര്യംനാടകത്തില്‍നിന്നുതന്നെവ്യക്തമായിട്ടും
എന്തിനാണ്ഒരുസമാന്തരചലച്ചിത്രഭാഷ്യം കൊണ്ട് വീണ്ടും അതിനു അടിവരയിടാന്‍ ശ്രമിച്ചത്? രംഗത്തുള്ള കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ തന്നെ, അവരെ പിറകില്‍സ്ക്രീനില്‍ വലുതാക്കി കാണിച്ചതും മുഴച്ചു നില്‍ക്കുന്നു.രവിയും പത്മയും തമ്മിലുള്ളസ്ക്രീന്‍ രംഗവും പത്മ ദൂരെനിന്നു പുസ്തകങ്ങള്‍ രവിയുടെ നേര്‍ക്ക്‌ വലിച്ചെറിയുന്നരംഗവും ഒഴിവാക്കുകയോ മറ്റേതെങ്കിലും രീതിയിലാക്കുകയോചെയ്യാമായിരുന്നു. മൈമുനഉള്‍പ്പെടെയുള്ളസ്ത്രീകഥാപാത്രങ്ങള്‍ക്ക്
എന്തുകൊണ്ടോ വ്യതിരിക്തമായ വ്യക്തിത്വം കൈവരിക്കാന്‍ കഴിഞ്ഞില്ലഎന്നതും പ്രകടമായ ഒരു ന്യൂനതയായി തോന്നുന്നു.

നാടകത്തിന്റെ ഒരു  പ്രധാനപ്രശ്നം അതിന്റെ ദൈര്‍ഘ്യം ആണ്. അത് കുറയ്ക്കേണ്ടതുണ്ട്; അല്ലാത്തപക്ഷം അതിന്റെ ആസ്വാദ്യത കുറയുന്നുണ്ട്.കാണികള്‍ കാലങ്ങളായി ശീലിച്ചുറച്ചുപോയ സ്വഭാവത്തില്‍നിന്നു ഒരു മാറ്റം ആവശ്യപ്പെടുന്നു എന്ന നിലയ്ക്ക് ഈ ദൈര്‍ഘ്യംസ്വാഗതാര്‍ഹം തന്നെ; എങ്കിലും നല്ല കായികശേഷി ഇല്ലാത്തവര്‍ക്ക് അത്രയും സമയം ഇരിപ്പ് ദുസ്സഹമാണ്. ദീര്‍ഘനേരത്തെ ഇരിപ്പുംഒപ്പം ചൂട്ട്,പന്തം,വെടിമരുന്നു, മണ്ണെണ്ണ ഇവയുടെ പുകമൂടിക്കെട്ടിയ ടെന്റിനകത്തുണ്ടാക്കുന്ന ശ്വാസം മുട്ടലും,  രംഗത്തുള്ളകുളി ,അലക്ക്,മഴ ഇവചേര്‍ന്നു കാണികള്‍ക്ക് മേല്‍ തെറിപ്പിക്കുന്നവെള്ളത്തുള്ളികള്‍ ഉണ്ടാക്കുന്ന അലോസരവും എല്ലാം നാടകത്തില്‍ല്‍നിന്നും
ആളുകളുടെ ശ്രദ്ധ പലപ്പോഴുംതിരിച്ചുവിടുന്നുണ്ട്. തുറന്ന സ്ഥലത്ത് ,സൌകര്യപ്രദമായ ഇരിപ്പിടങ്ങള്‍ ഒരുക്കിഇടയ്ക്കൊന്നെഴുന്നേറ്റു പോയിവരാന്‍ ഒരു ഇടവേളയോടെ അവതരിപ്പിച്ചാല്‍  ഇതെല്ലാം പരിഹരിക്കാം;ആസ്വാദനത്തിനനുകൂലമായി ഭൌതികഅന്തരീക്ഷം മെച്ചപ്പെടുത്താവുന്നതാണ്.നാടകം നീളുന്നു എന്നതു മാത്രമല്ല; അത് കാണുന്നവരുടെ അവസ്ഥ ദുസ്സഹമാകുന്നു എന്നത് പരിഗണനഅര്‍ഹിക്കുന്നുണ്ട്.

ഇത്തരം സാങ്കേതികമോ സന്ഘാടനപരമോ ആയ  മറ്റുചില പിഴവുകള്‍ കൂടിഞാന്‍ കണ്ട ദിവസം(സപ്തംബര്‍ 16 ന് )നാടകത്തിന്‍റെ രസം കെടുത്തുകയുണ്ടായി. ചിലത് ചൂണ്ടിക്കാണിക്കാം. ഏതാണ്ട് മൂന്നര മണിക്കൂര്‍ നേരം പ്രേക്ഷകര്‍ തിരിയാനും അനങ്ങാനും കഴിയാതെ ഇരിപ്പിടത്തില്‍ കെട്ടിയിട്ടത് പോലെ ഇരിക്കേണ്ടിവന്നു(നാടകത്തില്‍ ഇടവേളപോലുമില്ല! )മഴയും കാറ്റും നിറഞ്ഞ  അന്തരീക്ഷത്തില്‍സംഭാഷണങ്ങള്‍പലതുംകേള്‍ക്കാതെപോയി.പശ്ചാത്തലസംഗീതംമൈക്കില്‍
ഉച്ചത്തില്‍കേള്‍ക്കുമ്പോഴും,സംഭാഷണങ്ങള്‍ മൈക്കിന്റെ അഭാവത്തില്‍ സ്പഷ്ടമായില്ല.

ദൃശ്യങ്ങള്‍ക്കുള്ള പ്രാധാന്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ,ആവര്‍ത്തനങ്ങളും വലിച്ചുനീട്ടലുകളും ഒഴിവാക്കുകയാണെങ്കില്‍ നാടകത്തിന് അല്പം കൂടി മുറുക്കവും ഒതുക്കവും കിട്ടും.എല്ലാം പരത്തി പറയേണ്ടതില്ല; ചിലതൊക്കെ പ്രേക്ഷകരുടെഭാവനയ്ക്ക് വിട്ടുകൊടുക്കുകയും ആവാം.

ഇപ്പോള്‍ തന്നെ മൊത്തത്തില്‍ സാമാന്യ ജനങ്ങളുടെ നാടക സങ്കല്പങ്ങളെ തിരുത്തിയെഴുതാന്‍ കെല്പുള്ള മികച്ച ഒരു തിയറ്റര്‍ അനുഭവമാണ് നാടകം നല്‍കുന്നത്.ഇവിടെ ചൂണ്ടിക്കാട്ടിയ രീതിയിലുള്ള ചില്ലറ പിശകുകളുംഅപാകതകളും കൂടി ഒഴിവാക്കുകയാണെങ്കില്‍ നാടകം ഇനിയും
മെച്ചപ്പെടുത്താന്‍ കഴിയും ;  മലയാള രംഗവേദിയിലെ പുതുമയാര്‍ന്നതും ശ്രദ്ധേയവുമായ  ഒരു വഴിത്തിരിവായിഅതിനെ അടയാളപ്പെടുത്താനും കഴിയും.

Thursday 10 September 2015

കവിത     : രോഷത്തിന്റെ നിറഭേദങ്ങള്‍
കവി        : റഫീഫ്‌  സിയാദ
പരിഭാഷ : കെ. രാമചന്ദ്രന്‍


അവര്‍ എന്റെ ഭാഷയിലും അധിനിവേശം നടത്തുന്നതിനു മുമ്പ്‌
എന്റെ  അറബിഭാഷയില്‍ സംസാരിക്കാന്‍ എന്നെ അനുവദിക്കുക.
എന്റെ ഓര്‍മ്മയിലും അവര്‍ അധിനിവേശം നടത്തുന്നതിനു മുമ്പ്‌
എന്റെ  മാതൃഭാഷ സംസാരിക്കാന്‍ എന്നെ അനുവദിക്കുക.

ഞാന്‍ നിറമുള്ള* ഒരു അറബിപ്പെണ്ണാണ്; 
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

യഫായ്ക്കുംഹയീഫായ്ക്കുമിടയിലൊളിഞ്ഞു കിടപ്പുള്ള ഒരു ഗ്രാമത്തില്‍
കാലത്തുണര്‍ന്നുഅമ്മൂമ്മ മുട്ടുകുത്തി പ്രാര്‍ത്ഥക്കുന്നത് നിരീക്ഷിക്കലാണ് 
എന്‍റെ അപ്പൂപ്പന് എന്നും ചെയ്യാനിഷ്ടമുള്ള കാര്യം
എന്റെതല്ലെന്ന് ഇപ്പോള്‍ അക്കൂട്ടര്‍ പറയുന്ന ഒരു മണ്ണില്‍
ഒരു ഒലീവുമരത്തിന്റെ ചോട്ടിലാണ് എന്‍റെ അമ്മ പിറന്നത്.
എന്നാല്‍ ഞാന്‍ അക്കൂട്ടരുടെ അതിരുകള്‍ ‍, ചെക്ക്‌പോസ്റ്റുകള്‍  ‍,
വര്‍ണവെറിയുടെമതിലുകള്‍ ഇതെല്ലാം മറികടന്ന്ജന്മനാട്ടിലേക്ക് മടങ്ങും

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്;
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

അവരുടെ അടുത്ത വംശഭീഷണിയാണോ ജനിക്കുന്നതെന്നറിയാന്‍
ഇസ്രേലിപ്പട്ടാളക്കാര്‍ കാലുകള്‍ക്കിടയിലേക്ക് നോക്കിക്കൊണ്ടിരിക്കെ,
ഒരു ചെക്ക്‌പോസ്റ്റില്‍ പ്രസവിച്ച എന്‍റെ സഹോദരി
ഇന്നലെ ഉച്ചത്തില്‍ നിലവിളിച്ചത് നിങ്ങള്‍ കേട്ടോ?
അവള്‍ ആ പെണ്‍കുട്ടിയെ ജനീന്‍‍# എന്ന് വിളിച്ചു
അവര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍
തടവറയുടെ അഴികള്‍ക്ക്പിന്നില്‍നിന്നു  അംനമുന നിലവിളിച്ചത് നിങ്ങള്‍
കേട്ടോ ?
ഞങ്ങള്‍ പലസ്തീനിലേക്ക് മടങ്ങുകയാണ്

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്;
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

പക്ഷെ, നിങ്ങള്‍ എന്നോടു പറയുന്നു
എന്‍റെ ഗര്‍ഭ പാത്രത്തില്‍നിന്നു പുറത്തുവരിക
നിങ്ങളുടെ അടുത്ത ഭീകരവാദിയാണ് എന്ന്:
താടിയുള്ള, തോക്ക് വീശുന്ന,തലയില്‍ ഉറുമാലുള്ള, മണല്‍ നീഗ്രോ@
ഞാന്‍ കുട്ടിയെ പുറത്തേക്കു വിടുന്നത് മരിക്കുവാനാണെന്നു നിങ്ങള്‍ പറയുന്നു.
എന്നാല്‍ , നിങ്ങളുടെ ഹെലിക്കോപ്ടറുകളും എഫ-16 ബോംബറുകളുമാണ്
എന്നും ഞങ്ങളുടെ ആകാശത്തില്‍ ‍.
ഒരു നിമിഷം നമുക്കീ ഭീകരവാദ ഏര്‍പ്പാടിനെക്കുറിച്ചു സംസാരിക്കാം.
കൊല നടത്തിയതും,ആദ്യം ഒസാമയ്ക്ക് പരിശീലനം നല്‍കിയതും
സി. ഐ. എ. ആയിരുന്നില്ലേ ?
എന്‍റെ മുതുമുത്തച്ഛന്മാര്‍
വിദൂഷകരെപ്പോലെ തലയില്‍ വെള്ളത്തൊപ്പിയും ശിരോവസ്ത്രവുമായി
കറുത്ത വര്‍ഗക്കാരെ പീഡിപ്പിച്ചു കൊല്ലാന്‍ ഓടിനടന്നവരല്ല.

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്; 
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

പ്രകടനത്തിനിടയില്‍ നിലവിളിക്കുന്ന ആ തവിട്ടുനിറക്കാരി ആരാണ്?
സോറി, എനിക്ക് നിലവിളിച്ചുകൂടെന്നുണ്ടോ?
കുപ്പിക്കുള്ളിലെ ഭൂതം,ബെല്ലി ഡാന്‍സര്‍ ‍,അന്തപ്പുരത്തിലെ പെണ്‍കുട്ടി,
മൃദുഭാഷിയായ അറബിപ്പെണ്ണ് എന്നിങ്ങനെ
നിങ്ങളുടെ ഓരോ പൌരസ്ത്യവാദ സ്വപ്നവുമായിത്തീരാന്‍ഞാന്‍ മറന്നുപോയി.
" അതെ ഏമാനേ ; അല്ല ഏമാനേ
നിങ്ങളുടെ എഫ്‌-16 വിമാനത്തില്‍നിന്നും താഴോട്ട് വര്‍ഷിക്കുന്ന
അപ്പത്തിനും വെണ്ണയ്ക്കും നന്ദിയുണ്ട് ഏമാനേ!"
അതെ, എന്നെ മോചിപ്പിക്കുന്നവര്‍
ഇവിടെ എന്‍റെ കുട്ടികളെ കൊല്ലാനെത്തുന്നവരാണ്;
കൊന്നിട്ട്, അവരെ യുദ്ധക്കെടുതിയുടെ ഇരകള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ .

ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്; 
രോഷത്തിന്റെ എല്ലാ നിറഭേദങ്ങളോടെയുമാണ്  ഞങ്ങള്‍വരുന്നത്.

ഞാന്‍ ഇതുമാത്രം നിങ്ങളോട് പറയാം
എന്‍റെ ഉള്ളിലെ ഈ ഗര്‍ഭപാത്രം ഇനിയും പുറത്തുകൊണ്ടുവരിക
നിങ്ങളോട് കലാപം ചെയ്യുന്ന ഒരുവളെ ആയിരിക്കും.
അവളുടെ ഒരു കയ്യില്‍ പാറക്കല്ലും
മറുകയ്യില്‍പലസ്തീന്‍ പതാകയുമായിരിക്കും.
ഞാന്‍ നിറമുള്ള ഒരു അറബിപ്പെണ്ണാണ്;
സൂക്ഷിക്കണം , സൂക്ഷിക്കണം;എന്‍റെ രോഷത്തെപ്പറ്റി ജാഗ്രത വേണം.
.....................................................................................................................
കുറിപ്പുകള്‍-കെ. ആര്‍
* 'നിറമുള്ള" എന്നത് വെള്ളക്കാര്‍ മറ്റു ജനതകളെ വിവരിക്കുവാന്‍
അവജ്ഞയോടെ ഉപയോഗിക്കുന്ന പദമാണ്. കറുപ്പ് നിറമുള്ളവര്‍ , തവിട്ടു
നിറമുള്ളവര്‍ എന്നൊക്കെയാണ് വെള്ളക്കാരുടെ വിഭജനം

@ മണല്‍ നീഗ്രോ എന്ന വാക്ക് മദ്ധ്യപൌരസ്ത്യജനതയെ വംശീയമായി
അവഹേളിക്കാന്‍ വെള്ളക്കാര്‍ ഉപയോഗിക്കുന്നു.' മണല്‍ ‍' സൂചിപ്പിക്കുന്നത്
മരുഭൂമിയുടെ സാമീപ്യമാണ്
‍#ജനീന്  ‍-വെസ്റ്റ്ബാങ്കിലെ ഈ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രേല്‍ പലപ്പോഴും ആക്രമണം നടത്തിയിരുന്നു.