ഇന്ഗ്ലീഷു സാഹിത്യത്തിൽ കാല്പനിക പ്രസ്ഥാനത്തിലെ ഇളംതലമുറക്കാരനായ,"വിടരും മുമ്പേ കൊഴിഞ്ഞുപോയ മൊട്ട്" എന്ന് ഷെല്ലി വിശേഷിപ്പിച്ച , ഉദാത്തമായ പ്രതീക്ഷകളവശേഷിപ്പിച്ചു അകാലത്ത് പൊലിഞ്ഞുപോയ ജോണ്‍ കീറ്റ്സിന്റെ 'ഒരു രാപ്പാടിയോട് ' എന്ന കവിത കാല്പനികത കടഞ്ഞെടുത്ത വെണ്ണയാണ് എന്ന് പറയാം.. ആ കവിതയ്ക്ക് 1970ൽ ഞാൻ നടത്തിയ ഒരു സ്വതന്ത്ര വിവർത്തനമാണ് ചുവടെ കൊടുക്കുന്നത് . ഇക്കഴിഞ്ഞ മാതൃഭാഷാദിനത്തിന്റെ ആവേശത്തിൽ ആണ് ഇപ്പോൾ ഇത് പ്രസിദ്ധീകരിക്കുന്നത് .ഇന്ഗ്ലീഷില്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചില പിശകുകള്‍ ഇപ്പോഴും ഇതില്‍ കണ്ടേക്കാം.
കവിത : ഒരു രാപ്പാടിയോട്
കവി : ജോണ്‍ കീറ്റ്സ്
പരിഭാഷ : കെ. രാമചന്ദ്രന്‍
ഒരു രാപ്പാടിയോട്
എൻ ഹൃത്ത് പിടയുന്നൂ ,മരവിക്കുന്നൂ മന്ദ -
മിന്ദ്രിയങ്ങളു മെന്തോ ലഹരി പിടിച്ച പോൽ ;
മയക്കും കറപ്പുള്ള പാനീയമശേഷവും
കുടിച്ചു വറ്റിച്ചപോൽ, വിഷനീർ കുടിച്ചപോൽ ;
കഴിഞ്ഞൂ നിമിഷമൊ ,ന്നാഴ്ന്നുപോകയായ് ഞാൻ വി-
സ്മൃതിതൻ നദിയിലെ ചുഴിയിൽ മന്ദം മന്ദം
തുടിക്കും നിന്നാഹ്ലാദത്തിമർപ്പിലസൂയാലു-
വല്ലഞാ ,നാനന്ദത്തി ലാറാടിക്കുളിപ്പവൻ
എണ്ണമറ്റൊരു തണല്‍നികരം വിരിയ്ക്കുന്ന
സുന്ദര ഹരിതാഭ മാകുമൊരിടത്തിങ്കൽ
അങ്ങേതോ മരക്കൊമ്പിൽ വന്നിരുന്നു നീ മുക്ത -
കണ്ഠമീ വസന്തത്തെ പുകഴ്ത്തി പ്പാടീടുന്നൂ .
ഹായ് , സ്വല്പം വീഞ്ഞെൻ കണ്ഠനാളത്തിൽ കടന്നെങ്കിൽ !
പഴകിത്തിടം വച്ച് വീര്യമേറ്റുവാൻ മണ്ണിൽ
കുഴിച്ചുമൂടി,ക്കാലമേറെപ്പോയതാം വീഞ്ഞ്;
ദക്ഷിണഫ്രാന്സിൽ അങ്ങ് പ്രൊവെൻസൽ ദേശത്തിന്റെ
നൃത്തവും സംഗീതവു മാഹ്ലാദാഘോഷങ്ങളും
ഹരിതാഭയും സസ്യശോഭയും പങ്കിട്ടൊരു
പഴമുന്തിരിസ്സത്ത് നുകരാൻ കഴിഞ്ഞെങ്കിൽ!
സ്ഫാടിക ചഷകത്തിൽ ശോണിത നിറമാർന്നു
ശോഭിക്കു,മേതിൻ വക്കിൽ കണ്‍ചിമ്മും കുമിളകൾ
മാല കോർത്തിടും,കാവ്യധാരാനിര്‍ഗളശക്ത-
മാക്കു,മാത്തെക്കൻവീഞ്ഞെൻ ചുണ്ടിനോടടുപ്പിച്ചു
മന്ദമായൊട്ടൊട്ടിന്നു നുണയാൻ കഴിഞ്ഞെങ്കിൽ !
പൂർണമായതിൻ വീര്യം മുഴുവൻ നുകർന്ന് ഞാ-
നീ ലോകത്തൊടു യാത്രാമൊഴിയോതി പ്പൊന്നേനെ;
അങ്ങ് ദൂരത്തേ -ക്കങ്ങേ സുന്ദര വനത്തിലേ-
ക്കിന്നു ഞാനദൃശ്യനായ് നിന്നോടൊത്തണഞ്ഞേനെ..
അങ്ങുപോയ്മറഞ്ഞാലും ദൂരത്ത് ലയിച്ചാലു-
മെന്നേക്കും മറന്നാലും ഞങ്ങൾതൻ വൃത്താന്തങ്ങൾ !
ക്ഷീണരാം മനുജന്മാർ ഖിന്നരായ് ജ്വരാർത്തരായ്
ദീനരായ് ഞരങ്ങുന്ന തിവിടെയെന്നും കേൾക്കാം.
വാതബാധയാൽ ചിലർ നടുങ്ങിപ്പിടയുന്നൂ
കാലത്തിൻ ജരാനര പൂണ്ടു കേണുഴലുന്നൂ.
യൌവനം വിളറുന്നൂ ,സർവശക്തിയും ക്ഷയി-
ച്ചൊടുവിൽ, പ്രേതംപോലെ, മരണപ്പെട്ടീടുന്നു .
നീ വൃക്ഷപ്പടർപ്പിങ്കൽ കാണാത്തൊരീ ജീവിത-
മാകെയും മറന്നങ്ങു ദൂരത്തേക്കണഞ്ഞാലും
ലോകമിതോർത്താലാർക്കും ശോകസങ്കുലമത്രേ
കാണ്മതു നൈരാശ്യത്തിൻ കാരീയമിഴികളും .
കണ്ണിന്‍റെ തിളക്കവുംപുതുതാം പ്രണയവു-
മിവിടെക്ഷണികമാം സൌന്ദര്യത്തിടമ്പിനും.
കുതിയ്ക്കൂ ! കുതിയ്ക്കൂനീ !പിന്തുടർനീടാം ഞാനും
പിറകെ യദൃശ്യമാം കവിത്വ ച്ചിറകിന്മേൽ
മദ്യദേവനും പാർഷദന്മാരും തെളിക്കുന്ന
ലഹരീരഥമേറിയല്ല ഞാന്‍ നിന്നോടൊപ്പം .
ശുഷ്കമാമെൻ മസ്തിഷ്കം കുഴഞ്ഞുമറിയുന്നെ -
ന്നുൽസാഹം നശിക്കുന്നു, പിറകോട്ടടിച്ചാലോ
രാത്രി സുന്ദരം , ചന്ദ്രനിരിപ്പൂ മഞ്ചത്തിങ്കൽ
ചുറ്റിലും ചുഴലുന്നൂ യക്ഷികൾ നക്ഷത്രങ്ങൾ
എങ്കിലുമിവിടില്ലാ വെളിച്ച,മിളംകാറ്റി-
ലിലച്ചാർത്തിളകവേ വരുന്നതല്ലാതൊട്ടും..
ഏതെല്ലാം കുസുമങ്ങൾ ചുറ്റിലും വിടർന്നെന്ന-
തീ യിരുട്ടിലെൻ കണ്ണാലെനിക്ക് കാണാൻ വയ്യ;
പൂമരക്കൊമ്പിൽനിന്നു വിടർന്നും ഞാന്നും നില്പ-
തേതൊരു സുഗന്ധിയാം പൂവെന്നുമറിവീല.
എങ്കിലും പരിമളപൂരിതമിരുട്ടിലു-
മെന്തെല്ലാം പൂവുണ്ടാമെന്നൂഹിക്കാ മീമാസത്തിൽ.
പുല്ലിലും തൊടിയിലും കുറ്റിക്കാട്ടിലും കാട്ടു-
വല്ലികളിലുമെല്ലാ മെത്രയോ പൂക്കൾ കാണും.
ഹോതോ,നെഗ്ലന്റൈൻ , വേഗം വാടുന്ന വയലറ്റും
മെയ്മാസ മാദ്യം വിടരുന്ന കസ്തൂരിറോസും;
പനിനീരിലൂറുന്ന തേൻ നുകരുവാൻ മൂളി -
പറന്നെത്തിടും ശലഭങ്ങൾ തൻ മൂളക്കവും .
ശ്യാമളശരീരമേ , നിന്മനോഹര ഗാനാ-
ലാപത്തിൻ ലയത്തിൽ ഞാൻ നിർവൃതിയടയുന്നൂ
മരണം കൊതിച്ചീടാറുണ്ട് ഞാൻ പലപ്പൊഴു -
മതിനെ പ്രിയപ്പെട്ട പേരുകൾ വിളിപ്പു ഞാൻ .
പരമാനന്ദത്താൽ നീ പകരും ഗാനത്താലീ-
ധരയെക്കുളിപ്പിക്കുംമോഹന മുഹൂർത്തത്തിൽ,
ഈ നിശാമദ്ധ്യത്തിങ്ക, ലേതുമേ ഖേദം കൂടാ-
തീ ലോകം വിട്ടാലെത്ര ധന്യനായിരുന്നു ഞാൻ !
പിന്നെയും നീ സംഗീതം ചൊരിയും ,മരണത്തിൻ
മണ്ണിലെൻ കർണങ്ങൾക്ക് കേൾക്കുവാൻ വയ്യാതാവും.
മരണം നിനക്കെന്നുമില്ലനശ്വര ഗാന -
പ്രവീണാ! നിന്നെയിരയാക്കില്ലാ ഖലജനം .
ഇന്ന് ഞാൻ ശ്രവിക്കുന്നോരീഗാനം പണ്ടങ്ങൊരു
സാർവഭൗമനും വിദൂഷകനും ശ്രവിച്ചുപോൽ
നിന്റെയീ ഗാനംതന്നെയല്ലി പണ്ടന്യൻ തന്റെ
ധാന്യഭൂമിയിൽ ഗൃഹാതുര, ദുക്ഖിത റൂത്ത്
കണ്ണുനീർ തൂകി ക്കൊണ്ട് മാഴ്കി നില്ക്കവേ യന്നാ -
ക്കന്യതൻ മനസ്സിന്റെ തന്ത്രികൾ ചലിപ്പിച്ചൂ!
പണ്ടിതേ ഗാനം പാരാവാരത്തിന്നപാരത
തന്നിലങ്ങേതോ ത്യക്ത യക്ഷ്ഭൂമിയിലൊരു
മാന്ത്രികൻ കപടത്താൽ നിർമിച്ച മായാജാല -
ഹർമ്യത്തിൻ സോപാനത്തിൽ ഹന്ത ചെന്നലച്ചുപോൽ
ത്യക്തം -ആപ്പദമെന്നെ നിന്റെഗാനത്തിൽനിന്നു-
മീ പ്രപഞ്ചത്തിൽതന്നെ മണിയൊച്ചപോൽ തള്ളീ !
(ഭാവനാ സാമ്രാജ്യത്തില്‍ തങ്ങുവാനേറെ നേര -
മാവതില്ലാരായാലു മിതുതാന്‍ പരമാര്‍ത്ഥം - വിവ)
വിട നല്‍കുക ! മായാവലയില്‍ ക്കുരുക്കുന്ന
വനിതയെന്നും ഖ്യാതി നേടിയ ദുര്‍ദേവതേ!
വിടചൊല്ലട്ടെ! വിട! ഗായകാ തവഗാന -
മകലത്തകലത്തായവ്യക്തമായ് തീര്‍ന്നല്ലോ.
മുന്നിലായ് പരന്നൊരു ഭൂവിതാനവുമതിന്‍
പിന്നിലായൊഴുകുന്ന കൊച്ചുകാട്ടരുവിയും
അങ്ങുകാണുമാക്കുന്നിന്‍ പുറവും, അതിന്നങ്ങേ-
ച്ചരിവില്‍ കിടക്കുന്ന താഴ് വര പ്രദേശവും
താണ്ടി നീയകലേയ്ക്ക് പോകവേ നിന്‍ ഗാനമെന്‍
കാതില്‍നിന്നകലുന്നൂ കേള്‍ക്കാതാവുന്നൂ മന്ദം .
എന്തുവാനിത് വെറും സ്വപ്നമോ യാഥാര്‍ത്ഥ്യമോ?
എങ്ങുപോയാ സംഗീതം -ഞാനുറങ്ങുകയാണോ?
കവിത : ഒരു രാപ്പാടിയോട്
കവി : ജോണ്‍ കീറ്റ്സ്
പരിഭാഷ : കെ. രാമചന്ദ്രന്‍
ഒരു രാപ്പാടിയോട്
എൻ ഹൃത്ത് പിടയുന്നൂ ,മരവിക്കുന്നൂ മന്ദ -
മിന്ദ്രിയങ്ങളു മെന്തോ ലഹരി പിടിച്ച പോൽ ;
മയക്കും കറപ്പുള്ള പാനീയമശേഷവും
കുടിച്ചു വറ്റിച്ചപോൽ, വിഷനീർ കുടിച്ചപോൽ ;
കഴിഞ്ഞൂ നിമിഷമൊ ,ന്നാഴ്ന്നുപോകയായ് ഞാൻ വി-
സ്മൃതിതൻ നദിയിലെ ചുഴിയിൽ മന്ദം മന്ദം
തുടിക്കും നിന്നാഹ്ലാദത്തിമർപ്പിലസൂയാലു-
വല്ലഞാ ,നാനന്ദത്തി ലാറാടിക്കുളിപ്പവൻ
എണ്ണമറ്റൊരു തണല്‍നികരം വിരിയ്ക്കുന്ന
സുന്ദര ഹരിതാഭ മാകുമൊരിടത്തിങ്കൽ
അങ്ങേതോ മരക്കൊമ്പിൽ വന്നിരുന്നു നീ മുക്ത -
കണ്ഠമീ വസന്തത്തെ പുകഴ്ത്തി പ്പാടീടുന്നൂ .
ഹായ് , സ്വല്പം വീഞ്ഞെൻ കണ്ഠനാളത്തിൽ കടന്നെങ്കിൽ !
പഴകിത്തിടം വച്ച് വീര്യമേറ്റുവാൻ മണ്ണിൽ
കുഴിച്ചുമൂടി,ക്കാലമേറെപ്പോയതാം വീഞ്ഞ്;
ദക്ഷിണഫ്രാന്സിൽ അങ്ങ് പ്രൊവെൻസൽ ദേശത്തിന്റെ
നൃത്തവും സംഗീതവു മാഹ്ലാദാഘോഷങ്ങളും
ഹരിതാഭയും സസ്യശോഭയും പങ്കിട്ടൊരു
പഴമുന്തിരിസ്സത്ത് നുകരാൻ കഴിഞ്ഞെങ്കിൽ!
സ്ഫാടിക ചഷകത്തിൽ ശോണിത നിറമാർന്നു
ശോഭിക്കു,മേതിൻ വക്കിൽ കണ്‍ചിമ്മും കുമിളകൾ
മാല കോർത്തിടും,കാവ്യധാരാനിര്‍ഗളശക്ത-
മാക്കു,മാത്തെക്കൻവീഞ്ഞെൻ ചുണ്ടിനോടടുപ്പിച്ചു
മന്ദമായൊട്ടൊട്ടിന്നു നുണയാൻ കഴിഞ്ഞെങ്കിൽ !
പൂർണമായതിൻ വീര്യം മുഴുവൻ നുകർന്ന് ഞാ-
നീ ലോകത്തൊടു യാത്രാമൊഴിയോതി പ്പൊന്നേനെ;
അങ്ങ് ദൂരത്തേ -ക്കങ്ങേ സുന്ദര വനത്തിലേ-
ക്കിന്നു ഞാനദൃശ്യനായ് നിന്നോടൊത്തണഞ്ഞേനെ..
അങ്ങുപോയ്മറഞ്ഞാലും ദൂരത്ത് ലയിച്ചാലു-
മെന്നേക്കും മറന്നാലും ഞങ്ങൾതൻ വൃത്താന്തങ്ങൾ !
ക്ഷീണരാം മനുജന്മാർ ഖിന്നരായ് ജ്വരാർത്തരായ്
ദീനരായ് ഞരങ്ങുന്ന തിവിടെയെന്നും കേൾക്കാം.
വാതബാധയാൽ ചിലർ നടുങ്ങിപ്പിടയുന്നൂ
കാലത്തിൻ ജരാനര പൂണ്ടു കേണുഴലുന്നൂ.
യൌവനം വിളറുന്നൂ ,സർവശക്തിയും ക്ഷയി-
ച്ചൊടുവിൽ, പ്രേതംപോലെ, മരണപ്പെട്ടീടുന്നു .
നീ വൃക്ഷപ്പടർപ്പിങ്കൽ കാണാത്തൊരീ ജീവിത-
മാകെയും മറന്നങ്ങു ദൂരത്തേക്കണഞ്ഞാലും
ലോകമിതോർത്താലാർക്കും ശോകസങ്കുലമത്രേ
കാണ്മതു നൈരാശ്യത്തിൻ കാരീയമിഴികളും .
കണ്ണിന്‍റെ തിളക്കവുംപുതുതാം പ്രണയവു-
മിവിടെക്ഷണികമാം സൌന്ദര്യത്തിടമ്പിനും.
കുതിയ്ക്കൂ ! കുതിയ്ക്കൂനീ !പിന്തുടർനീടാം ഞാനും
പിറകെ യദൃശ്യമാം കവിത്വ ച്ചിറകിന്മേൽ
മദ്യദേവനും പാർഷദന്മാരും തെളിക്കുന്ന
ലഹരീരഥമേറിയല്ല ഞാന്‍ നിന്നോടൊപ്പം .
ശുഷ്കമാമെൻ മസ്തിഷ്കം കുഴഞ്ഞുമറിയുന്നെ -
ന്നുൽസാഹം നശിക്കുന്നു, പിറകോട്ടടിച്ചാലോ
രാത്രി സുന്ദരം , ചന്ദ്രനിരിപ്പൂ മഞ്ചത്തിങ്കൽ
ചുറ്റിലും ചുഴലുന്നൂ യക്ഷികൾ നക്ഷത്രങ്ങൾ
എങ്കിലുമിവിടില്ലാ വെളിച്ച,മിളംകാറ്റി-
ലിലച്ചാർത്തിളകവേ വരുന്നതല്ലാതൊട്ടും..
ഏതെല്ലാം കുസുമങ്ങൾ ചുറ്റിലും വിടർന്നെന്ന-
തീ യിരുട്ടിലെൻ കണ്ണാലെനിക്ക് കാണാൻ വയ്യ;
പൂമരക്കൊമ്പിൽനിന്നു വിടർന്നും ഞാന്നും നില്പ-
തേതൊരു സുഗന്ധിയാം പൂവെന്നുമറിവീല.
എങ്കിലും പരിമളപൂരിതമിരുട്ടിലു-
മെന്തെല്ലാം പൂവുണ്ടാമെന്നൂഹിക്കാ മീമാസത്തിൽ.
പുല്ലിലും തൊടിയിലും കുറ്റിക്കാട്ടിലും കാട്ടു-
വല്ലികളിലുമെല്ലാ മെത്രയോ പൂക്കൾ കാണും.
ഹോതോ,നെഗ്ലന്റൈൻ , വേഗം വാടുന്ന വയലറ്റും
മെയ്മാസ മാദ്യം വിടരുന്ന കസ്തൂരിറോസും;
പനിനീരിലൂറുന്ന തേൻ നുകരുവാൻ മൂളി -
പറന്നെത്തിടും ശലഭങ്ങൾ തൻ മൂളക്കവും .
ശ്യാമളശരീരമേ , നിന്മനോഹര ഗാനാ-
ലാപത്തിൻ ലയത്തിൽ ഞാൻ നിർവൃതിയടയുന്നൂ
മരണം കൊതിച്ചീടാറുണ്ട് ഞാൻ പലപ്പൊഴു -
മതിനെ പ്രിയപ്പെട്ട പേരുകൾ വിളിപ്പു ഞാൻ .
പരമാനന്ദത്താൽ നീ പകരും ഗാനത്താലീ-
ധരയെക്കുളിപ്പിക്കുംമോഹന മുഹൂർത്തത്തിൽ,
ഈ നിശാമദ്ധ്യത്തിങ്ക, ലേതുമേ ഖേദം കൂടാ-
തീ ലോകം വിട്ടാലെത്ര ധന്യനായിരുന്നു ഞാൻ !
പിന്നെയും നീ സംഗീതം ചൊരിയും ,മരണത്തിൻ
മണ്ണിലെൻ കർണങ്ങൾക്ക് കേൾക്കുവാൻ വയ്യാതാവും.
മരണം നിനക്കെന്നുമില്ലനശ്വര ഗാന -
പ്രവീണാ! നിന്നെയിരയാക്കില്ലാ ഖലജനം .
ഇന്ന് ഞാൻ ശ്രവിക്കുന്നോരീഗാനം പണ്ടങ്ങൊരു
സാർവഭൗമനും വിദൂഷകനും ശ്രവിച്ചുപോൽ
നിന്റെയീ ഗാനംതന്നെയല്ലി പണ്ടന്യൻ തന്റെ
ധാന്യഭൂമിയിൽ ഗൃഹാതുര, ദുക്ഖിത റൂത്ത്
കണ്ണുനീർ തൂകി ക്കൊണ്ട് മാഴ്കി നില്ക്കവേ യന്നാ -
ക്കന്യതൻ മനസ്സിന്റെ തന്ത്രികൾ ചലിപ്പിച്ചൂ!
പണ്ടിതേ ഗാനം പാരാവാരത്തിന്നപാരത
തന്നിലങ്ങേതോ ത്യക്ത യക്ഷ്ഭൂമിയിലൊരു
മാന്ത്രികൻ കപടത്താൽ നിർമിച്ച മായാജാല -
ഹർമ്യത്തിൻ സോപാനത്തിൽ ഹന്ത ചെന്നലച്ചുപോൽ
ത്യക്തം -ആപ്പദമെന്നെ നിന്റെഗാനത്തിൽനിന്നു-
മീ പ്രപഞ്ചത്തിൽതന്നെ മണിയൊച്ചപോൽ തള്ളീ !
(ഭാവനാ സാമ്രാജ്യത്തില്‍ തങ്ങുവാനേറെ നേര -
മാവതില്ലാരായാലു മിതുതാന്‍ പരമാര്‍ത്ഥം - വിവ)
വിട നല്‍കുക ! മായാവലയില്‍ ക്കുരുക്കുന്ന
വനിതയെന്നും ഖ്യാതി നേടിയ ദുര്‍ദേവതേ!
വിടചൊല്ലട്ടെ! വിട! ഗായകാ തവഗാന -
മകലത്തകലത്തായവ്യക്തമായ് തീര്‍ന്നല്ലോ.
മുന്നിലായ് പരന്നൊരു ഭൂവിതാനവുമതിന്‍
പിന്നിലായൊഴുകുന്ന കൊച്ചുകാട്ടരുവിയും
അങ്ങുകാണുമാക്കുന്നിന്‍ പുറവും, അതിന്നങ്ങേ-
ച്ചരിവില്‍ കിടക്കുന്ന താഴ് വര പ്രദേശവും
താണ്ടി നീയകലേയ്ക്ക് പോകവേ നിന്‍ ഗാനമെന്‍
കാതില്‍നിന്നകലുന്നൂ കേള്‍ക്കാതാവുന്നൂ മന്ദം .
എന്തുവാനിത് വെറും സ്വപ്നമോ യാഥാര്‍ത്ഥ്യമോ?
എങ്ങുപോയാ സംഗീതം -ഞാനുറങ്ങുകയാണോ?
Dear Ramendrettan,
ReplyDeleteBeautiful, I have read one earlier translation of this poetry done by Sugatakumari, this is entirely different, the begining its self make it unique. Thanks and expect more works like this
beautiful.
ReplyDeletebetter than the best!