കവിത :-പഴയ പരിചിത മുഖങ്ങൾ
കവി :-ചാൾസ് ലാംബ് (1775-1834)
പരിഭാഷ (1969-ൽ):- കെ .രാമചന്ദ്രൻ
ബാല്യത്തിലെ കളിത്തോഴർ, പിന്നെ പ്പാറ-
ശാലാദിനങ്ങളിൽ കൂടെ പ്പഠിച്ചവർ,
സർവരും സർവരും സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്
ആനന്ദ മത്തരായാടിയും പാടിയും
തിന്നും കുടിച്ചുംപിരിയാത്ത കൂട്ടുകാർ.
സർവരും സർവരും സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്
പണ്ടുഞാൻ പ്രേമിച്ച സുന്ദരിക്കുട്ടിയെൻ
മുന്നിലെന്നേക്കുമായ് വാതിലടച്ചവൾ .
സർവരും സർവരും സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്
എന്റെ തോഴൻ,സ്നേഹനിർഭരനാം തോഴ-
നെന്നാലൊരുനാളവനെപ്പിരിഞ്ഞു ഞാൻ
പരിചിതമുഖങ്ങളെ യോർത്തെടുത്തീടുവാ -
നവനെവിട്ടെന്തിനോ പോയതാണന്ന് ഞാൻ
എൻ ശൈശവത്തിൻ വിഹാരരംഗങ്ങളിൽ
ചെന്നുഞാൻ പ്രേതം കണക്കെത്തിരഞ്ഞുപോയ്
പരിചിതമുഖങ്ങളെ ക്കാണുവാൻ കിട്ടാത്ത
മരുഭൂമിയായിട്ടു ലോകമേ മാറിയോ
എന്നാത്മ മിത്രമേ, യെൻപിതൃഗേഹത്തി -
ലെന്തുകൊണ്ടേ നീ ജനിച്ചില്ല സോദരാ ?
പഴയ പരിചിത മുഖങ്ങളെപ്പറ്റി നാം
പലതും പറഞ്ഞിരുന്നേനെ പരസ്പരം.
ചിലരത്തിൽ മരിച്ചൂ, ചിലർ പിരിഞ്ഞൂ, മറ്റു
പലരുമെന്നിൽനിന്നകന്നു മറഞ്ഞുപോയ് .
സർവരും സർവരും സർവരും പോയി ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്
കവി :-ചാൾസ് ലാംബ് (1775-1834)
പരിഭാഷ (1969-ൽ):- കെ .രാമചന്ദ്രൻ
ബാല്യത്തിലെ കളിത്തോഴർ, പിന്നെ പ്പാറ-
ശാലാദിനങ്ങളിൽ കൂടെ പ്പഠിച്ചവർ,
സർവരും സർവരും സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്
ആനന്ദ മത്തരായാടിയും പാടിയും
തിന്നും കുടിച്ചുംപിരിയാത്ത കൂട്ടുകാർ.
സർവരും സർവരും സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്
പണ്ടുഞാൻ പ്രേമിച്ച സുന്ദരിക്കുട്ടിയെൻ
മുന്നിലെന്നേക്കുമായ് വാതിലടച്ചവൾ .
സർവരും സർവരും സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്
എന്റെ തോഴൻ,സ്നേഹനിർഭരനാം തോഴ-
നെന്നാലൊരുനാളവനെപ്പിരിഞ്ഞു ഞാൻ
പരിചിതമുഖങ്ങളെ യോർത്തെടുത്തീടുവാ -
നവനെവിട്ടെന്തിനോ പോയതാണന്ന് ഞാൻ
എൻ ശൈശവത്തിൻ വിഹാരരംഗങ്ങളിൽ
ചെന്നുഞാൻ പ്രേതം കണക്കെത്തിരഞ്ഞുപോയ്
പരിചിതമുഖങ്ങളെ ക്കാണുവാൻ കിട്ടാത്ത
മരുഭൂമിയായിട്ടു ലോകമേ മാറിയോ
എന്നാത്മ മിത്രമേ, യെൻപിതൃഗേഹത്തി -
ലെന്തുകൊണ്ടേ നീ ജനിച്ചില്ല സോദരാ ?
പഴയ പരിചിത മുഖങ്ങളെപ്പറ്റി നാം
പലതും പറഞ്ഞിരുന്നേനെ പരസ്പരം.
ചിലരത്തിൽ മരിച്ചൂ, ചിലർ പിരിഞ്ഞൂ, മറ്റു
പലരുമെന്നിൽനിന്നകന്നു മറഞ്ഞുപോയ് .
സർവരും സർവരും സർവരും പോയി ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്
No comments:
Post a Comment