Tuesday 22 September 2015

ഖസാക്കിന്‍റെ ഇതിഹാസം നാടകമാക്കിയപ്പോള്‍

കെ. രാമചന്ദ്രന്‍ ; പയ്യനൂര്‍

ദൃശ്യപരമ്പരകളുടെ അയത്നലളിതവുംനൈസര്‍ഗികവുമായപ്രവാഹംകൊണ്ട്ചലച്ചിത്രത്തെപ്പോലും വെല്ലുന്ന വിധത്തില്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്നഒരു നാടകാവിഷ്കാരമാണ്ഖസാക്കിന്‍റെ ഇതിഹാസത്തെ ആസ്പദമാക്കിദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത്, തൃക്കരിപ്പൂരില്‍ അവതരിപ്പിച്ച അതിന്‍റെ രംഗഭാഷ്യത്തിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്.ചടുലവും  ഓരോ
ചുവടുംനിയന്ത്രിതവും എന്നാല്‍ അതേസമയംഅത്യധികം സ്വഭാവികതയോടെചിട്ടപ്പെടുത്തിയതും ആയ ചലനങ്ങളാണ് അഭിനേതാക്കള്‍ തന്മയത്വത്തോടെരംഗത്ത് അവതരിപ്പിക്കുന്നത്‌: അള്ളാപ്പിച്ചാമൊല്ലാക്ക,മുങ്ങാങ്കോഴി,പുക്കുച്ചന്‍‍,നൈജാമലി,കാഞ്ഞന്‍ പൂജാരി,കാലിയാര്‍ , ആബിദ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ പ്രത്യേക പരാമര്‍ശവും അഭിനന്ദനവും അര്‍ഹിക്കുന്നു.വിദഗ്ധവും പ്രതിഭാ സമ്പന്നവുമായ ആവിഷ്കാര രീതികളിലൂടെ, ഒരു ദൃശ്യാനുഭവം എന്ന നിലയില്‍ ,വലിയ നടുമുറ്റത്തെ ഓര്‍മിപ്പിക്കുന്ന,പ്രേക്ഷകരുടെ നടുവിലെ വിശാലമായ രംഗവേദിയില്‍ ‍,അനാവൃതമാവുന്നത് ഓ വി വിജയന്‍റെ നോവലിലെ മിത്തുംയാഥാര്‍ത്ഥ്യവും കൂടിക്കുഴഞ്ഞ ഖസാക്കിലെ വൈവിദ്ധ്യമാര്‍ന്ന ജീവിതംതന്നെയാണ്.കാഴ്ച്ചകളോരോന്നും തികച്ചും യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കുന്ന വിധത്തില്‍ തന്നെ യാണ് അവതരിപ്പിക്കപ്പെട്ടത്.എല്ലാ അര്‍ത്ഥത്തിലും  അഭിനന്ദനീയമായ ഒരു ഉദ്യമം തന്നെയാണ് ഈ നാടകപ്രവര്‍ത്തകര്‍
നടത്തിയിട്ടുള്ളത്.കൂട്ടായ അഭിനയവുംഅവതരണവും ടീം വര്‍ക്കുംകൊണ്ട് പ്രശംസനീയമായിരുന്നു നാടകം.

ഭൂമി ,വെള്ളം, തീ, വായു, ആകാശം എന്നിങ്ങനെയുള്ള പഞ്ചഭൂതാത്മകമായ  ഭൌതിക പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങളെ സമഞ്ജസമായി  സമ്മേളിപ്പിച്ചും പ്രതീകവത്കരിച്ചും ആണ് പ്രമേയം വികസിക്കുന്നത്.വിശേഷിച്ചും മണ്ണുമായുള്ള ബന്ധംഒട്ടേറെ വൈകാരിക തലങ്ങളിലെയ്ക്ക് പ്രേക്ഷകനെ വഹിച്ചു കൊണ്ടുപോകുന്ന ഒരു 'മോടിഫ്‌'' തന്നെയായി അവതരണത്തിലുടനീളം ശ്രദ്ധ  നേടുന്നു.അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മണ്ണില്‍ കിടന്നുരുണ്ടുംമണ്ണ് മാന്തിയും ചളിയില്‍ പുതഞ്ഞും കഥാപാത്രങ്ങള്‍ പങ്കുവയ്ക്കുന്ന അനുഭവം മണ്ണിനോടുള്ള മനുഷ്യന്‍റെ നഷ്ടപ്പെട്ടുപോയ നാഭീനാളബന്ധതിന്റെ പുനരാവാഹനം തന്നെ ആയി മാറുന്നുണ്ട്. കൃഷി,  മീന്‍പിടുത്തംതുടങ്ങിയനാടന്‍ ജീവിതശൈലികളെ ഈ  നാടകംപുനരാനയിക്കുകയും, അത് വിഷാദം കലര്‍ന്ന ഒരുതരം  ഗൃഹാതുരത്വത്തിലേക്ക് മദ്ധ്യവയസ്സുകഴിഞ്ഞ പ്രേക്ഷകരെയെന്കിലും
കൊണ്ടുപോവുന്നിടം വരെ ചെന്നെത്തുകയും ചെയ്യുന്നു.മണ്ണില്‍ നിന്നുള്ള  തുടക്കവും മണ്ണിലേക്കുള്ള മടക്കവും മണ്ണ്പ്രതിനിധാനംചെയ്യുന്നപ്രതീകാത്മകമൂല്യങ്ങളുംനാടകത്തില്‍ആവര്‍ത്തിക്കപ്പെടുന്നത് പ്രമേയപരമായി  അര്‍ത്ഥപൂര്‍ണ്ണമാണ് താനും.തീയും പുകയും വെടിമരുന്നും തൂക്കവുംഎല്ലാം  ഭ്രമാത്മകതയുടെയുംഫാന്റസിയുടെയുംഅംശങ്ങള്‍ക്കുംപഴയകാലത്തെഉള്‍നാടന്‍ചുറ്റുപാടുകള്‍ക്കും
അനുസൃതമായിസമര്‍ത്ഥമായിസന്നിവേശിപ്പിച്ചിട്ടുണ്ട് എന്നതും എടുത്തുപറയണം.ഉള്‍ക്കാമ്പുള്ള ഒരു സ്വതന്ത്രദൃശ്യ വ്യാഖ്യാനമാണ് ദീപന്‍ ശിവരാമനും സംഘവും നോവലിന് നല്കിയിട്ടുള്ളത്.

ഇത്രയും അതിന്‍റെ സംവിധാന-അവതരണമികവിനെക്കുറിച്ചുനിറഞ്ഞമനസ്സോടെപറയുമ്പോഴും, അടിസ്ഥാനപരമായചിലആന്തരികദൗര്‍ബല്യങ്ങള്‍ചൂണ്ടിക്കാട്ടാതിരിക്കാന്‍നിര്‍വാഹമില്ല.വിചിത്രവും
അനന്യവുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്,ഓ .വി. വിജയന്‍റെ നോവല്‍അസ്തിത്വ വാദ ദര്‍ശനത്തില്‍ അഭിരമിക്കുന്ന,മരണമുള്‍പ്പെടെഎന്തിനോടുംഏതാണ്ടൊരു നിസ്സംഗഭാവം പുലര്‍ത്തുന്ന, രവി എന്ന നായകകഥാപാത്രത്തിന്‍റെആവിഷ്കാരം സാധിച്ചെടുക്കുന്നത് ഭാഷയുടെ സമര്‍ത്ഥവുംസവിശേഷവുമായ പ്രയോഗത്തിലൂടെയാണ്. 'നാടകീയം' എന്നോ 'സംഘര്ഷാത്മകം' എന്നോ വിളിക്കാവുന്ന അംശം നോവലില്‍ വളരെ  കുറവാണ്.അതുകൊണ്ടുതന്നെ പ്രസ്തുത നോവലിന്റെആവിഷ്കാരംനാടകത്തിന്റെപിരിമുറുക്കംകൈവരിക്കുമോഎന്ന്സംശയമുണ്ട്‌.
വായനക്കാരില്‍ നോവല്‍സൃഷ്ടിക്കുന്ന ഉദ്വിഗ്നതകളും,ഉത്കണ്ഠകളുംവിഷാദാത്മക ജീവിത ദര്‍ശനവും-ഇതൊക്കെ ഭാഷയുടെ വിദഗ്ദ്ധവിനിയോഗത്തിലൂടെയാണ് മുഖ്യമായുംസാധിക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചു-അതേ തീവ്രതയോടെ നാടകത്തില്‍പ്രകടിപ്പിക്കാന്‍ പ്രയാസമുണ്ട്; അങ്ങിനെ പ്രകടിപ്പിക്കാനുള്ള ശ്രമമാകട്ടെ,നാടകത്തെ ദുര്‍ഗ്രഹമോ വിരസമോ ആക്കാനും ഇടയുണ്ട്.ഇത് നാടകരൂപംനേരിടുന്ന ഒരു വെല്ലുവിളിയാണ്.

ശവമെടുത്തുള്ള യാത്രകള്‍ ‍,ശവദാഹം, ശ്മശാനത്തിലെ മരണാനന്തര ചടങ്ങുകള്‍,രംഗത്ത് വച്ചുള്ള കുളി,വസ്ത്രം മാറ്റല്‍ ‍, അലക്കല്‍,ഊണ്കഴിക്കല്‍അനുഷ്ഠാനങ്ങള്‍തുടങ്ങിയവ
ആവശ്യത്തിലധികം നീണ്ടുപോവുകയോആവര്‍ത്തിക്കുകയോ ചെയ്തു.അവ ചുരുക്കുകയോ സൂചനകളിലൂടെ വീണ്ടുംവേണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയോ ചെയ്യാവുന്നതേ ഉള്ളൂ. പ്രേക്ഷകര്‍ക്ക്ഒന്നും ഊഹിക്കാനോ, സങ്കല്പിക്കാനോ,വ്യാഖ്യാനിക്കാനോ ഇട നല്‍കാതെഎല്ലാം വിശദമായും വ്യക്തമായും കാണിച്ചു തരുന്നു എന്നത് നാടകത്തിന്റെ ശക്തിയോ അതോ ദൌര്‍ബല്യമോ?നാടകത്തോടൊപ്പംഅതിനുഅനുപൂരകമായിസ്ക്രീനിലൂടെപ്രക്ഷേപിച്ചമിക്കദൃശ്യങ്ങളും
അധികപ്പറ്റോകലാപരമായിപ്രത്യേകിച്ചൊരുധര്‍മവുംനിറവേറ്റാനില്ലാത്തതോആയാണ്അനുഭവപ്പെട്ടത്
ഉദാഹരണത്തിന്,കിണറ്റില്‍വീണുമരിച്ചുഎന്നകാര്യംനാടകത്തില്‍നിന്നുതന്നെവ്യക്തമായിട്ടും
എന്തിനാണ്ഒരുസമാന്തരചലച്ചിത്രഭാഷ്യം കൊണ്ട് വീണ്ടും അതിനു അടിവരയിടാന്‍ ശ്രമിച്ചത്? രംഗത്തുള്ള കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ തന്നെ, അവരെ പിറകില്‍സ്ക്രീനില്‍ വലുതാക്കി കാണിച്ചതും മുഴച്ചു നില്‍ക്കുന്നു.രവിയും പത്മയും തമ്മിലുള്ളസ്ക്രീന്‍ രംഗവും പത്മ ദൂരെനിന്നു പുസ്തകങ്ങള്‍ രവിയുടെ നേര്‍ക്ക്‌ വലിച്ചെറിയുന്നരംഗവും ഒഴിവാക്കുകയോ മറ്റേതെങ്കിലും രീതിയിലാക്കുകയോചെയ്യാമായിരുന്നു. മൈമുനഉള്‍പ്പെടെയുള്ളസ്ത്രീകഥാപാത്രങ്ങള്‍ക്ക്
എന്തുകൊണ്ടോ വ്യതിരിക്തമായ വ്യക്തിത്വം കൈവരിക്കാന്‍ കഴിഞ്ഞില്ലഎന്നതും പ്രകടമായ ഒരു ന്യൂനതയായി തോന്നുന്നു.

നാടകത്തിന്റെ ഒരു  പ്രധാനപ്രശ്നം അതിന്റെ ദൈര്‍ഘ്യം ആണ്. അത് കുറയ്ക്കേണ്ടതുണ്ട്; അല്ലാത്തപക്ഷം അതിന്റെ ആസ്വാദ്യത കുറയുന്നുണ്ട്.കാണികള്‍ കാലങ്ങളായി ശീലിച്ചുറച്ചുപോയ സ്വഭാവത്തില്‍നിന്നു ഒരു മാറ്റം ആവശ്യപ്പെടുന്നു എന്ന നിലയ്ക്ക് ഈ ദൈര്‍ഘ്യംസ്വാഗതാര്‍ഹം തന്നെ; എങ്കിലും നല്ല കായികശേഷി ഇല്ലാത്തവര്‍ക്ക് അത്രയും സമയം ഇരിപ്പ് ദുസ്സഹമാണ്. ദീര്‍ഘനേരത്തെ ഇരിപ്പുംഒപ്പം ചൂട്ട്,പന്തം,വെടിമരുന്നു, മണ്ണെണ്ണ ഇവയുടെ പുകമൂടിക്കെട്ടിയ ടെന്റിനകത്തുണ്ടാക്കുന്ന ശ്വാസം മുട്ടലും,  രംഗത്തുള്ളകുളി ,അലക്ക്,മഴ ഇവചേര്‍ന്നു കാണികള്‍ക്ക് മേല്‍ തെറിപ്പിക്കുന്നവെള്ളത്തുള്ളികള്‍ ഉണ്ടാക്കുന്ന അലോസരവും എല്ലാം നാടകത്തില്‍ല്‍നിന്നും
ആളുകളുടെ ശ്രദ്ധ പലപ്പോഴുംതിരിച്ചുവിടുന്നുണ്ട്. തുറന്ന സ്ഥലത്ത് ,സൌകര്യപ്രദമായ ഇരിപ്പിടങ്ങള്‍ ഒരുക്കിഇടയ്ക്കൊന്നെഴുന്നേറ്റു പോയിവരാന്‍ ഒരു ഇടവേളയോടെ അവതരിപ്പിച്ചാല്‍  ഇതെല്ലാം പരിഹരിക്കാം;ആസ്വാദനത്തിനനുകൂലമായി ഭൌതികഅന്തരീക്ഷം മെച്ചപ്പെടുത്താവുന്നതാണ്.നാടകം നീളുന്നു എന്നതു മാത്രമല്ല; അത് കാണുന്നവരുടെ അവസ്ഥ ദുസ്സഹമാകുന്നു എന്നത് പരിഗണനഅര്‍ഹിക്കുന്നുണ്ട്.

ഇത്തരം സാങ്കേതികമോ സന്ഘാടനപരമോ ആയ  മറ്റുചില പിഴവുകള്‍ കൂടിഞാന്‍ കണ്ട ദിവസം(സപ്തംബര്‍ 16 ന് )നാടകത്തിന്‍റെ രസം കെടുത്തുകയുണ്ടായി. ചിലത് ചൂണ്ടിക്കാണിക്കാം. ഏതാണ്ട് മൂന്നര മണിക്കൂര്‍ നേരം പ്രേക്ഷകര്‍ തിരിയാനും അനങ്ങാനും കഴിയാതെ ഇരിപ്പിടത്തില്‍ കെട്ടിയിട്ടത് പോലെ ഇരിക്കേണ്ടിവന്നു(നാടകത്തില്‍ ഇടവേളപോലുമില്ല! )മഴയും കാറ്റും നിറഞ്ഞ  അന്തരീക്ഷത്തില്‍സംഭാഷണങ്ങള്‍പലതുംകേള്‍ക്കാതെപോയി.പശ്ചാത്തലസംഗീതംമൈക്കില്‍
ഉച്ചത്തില്‍കേള്‍ക്കുമ്പോഴും,സംഭാഷണങ്ങള്‍ മൈക്കിന്റെ അഭാവത്തില്‍ സ്പഷ്ടമായില്ല.

ദൃശ്യങ്ങള്‍ക്കുള്ള പ്രാധാന്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ,ആവര്‍ത്തനങ്ങളും വലിച്ചുനീട്ടലുകളും ഒഴിവാക്കുകയാണെങ്കില്‍ നാടകത്തിന് അല്പം കൂടി മുറുക്കവും ഒതുക്കവും കിട്ടും.എല്ലാം പരത്തി പറയേണ്ടതില്ല; ചിലതൊക്കെ പ്രേക്ഷകരുടെഭാവനയ്ക്ക് വിട്ടുകൊടുക്കുകയും ആവാം.

ഇപ്പോള്‍ തന്നെ മൊത്തത്തില്‍ സാമാന്യ ജനങ്ങളുടെ നാടക സങ്കല്പങ്ങളെ തിരുത്തിയെഴുതാന്‍ കെല്പുള്ള മികച്ച ഒരു തിയറ്റര്‍ അനുഭവമാണ് നാടകം നല്‍കുന്നത്.ഇവിടെ ചൂണ്ടിക്കാട്ടിയ രീതിയിലുള്ള ചില്ലറ പിശകുകളുംഅപാകതകളും കൂടി ഒഴിവാക്കുകയാണെങ്കില്‍ നാടകം ഇനിയും
മെച്ചപ്പെടുത്താന്‍ കഴിയും ;  മലയാള രംഗവേദിയിലെ പുതുമയാര്‍ന്നതും ശ്രദ്ധേയവുമായ  ഒരു വഴിത്തിരിവായിഅതിനെ അടയാളപ്പെടുത്താനും കഴിയും.

No comments:

Post a Comment